2018. സർപ്രൈസ്
കഥാപാത്രങ്ങൾ :
- ഞാൻ : അന്നു അബുദാബിയിലാണ് ജോലി
- ബാബു : അബുദാബി ഓഫീസിൽ എൻ്റെ കൂടെ വർക്ക് ചെയ്യുന്ന വ്യക്തി.
- മനീഷ് : അബുദാബി ഓഫീസിൽ വർക്ക് ചെയ്യുന്നു. പക്ഷെ ദുബായിലാണ് താമസം.
“മറ്റുള്ളവർക്കു സർപ്രൈസ് ഉണ്ടാക്കുക ” നല്ല ബുദ്ധിമുട്ട് ഉള്ള പണി ആണ് . പ്രത്യേകിച്ചു നമ്മളെ അറിയുന്നവർക്ക്. കാരണം എന്തെങ്കിലും ഒരു സർപ്രൈസ് ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ തന്നെ ചിലപ്പോ അവർക്കു പെട്ടെന്ന് മനസ്സിലാകും. അതോടെ സർപ്രൈസ് ഐഡിയ പൊളിയും. എന്നെ “സ്ക്രിപ്റ്റ് സ്ക്രിപ്റ്റ് എന്നു പറഞ്ഞു കളിയാക്കലും ഉണ്ട് . ഇങ്ങിനെയൊക്കെ ആണെങ്കിലും മറ്റുള്ളവർക്കു സർപ്രൈസ് ഉണ്ടാക്കാൻ ഞാൻ ശ്രമിക്കാറുണ്ട് . കാരണം അത് സക്സസ് അയാൽ അതിൻ്റെ ഒരു സുഖം വേറെത്തന്നെ ആണ്.
രണ്ടായിരത്തി പതിനെട്ട് . ഞങ്ങളുടെ കമ്പനിക്ക് അബുദാബിയിലും ഒരു ഓഫീസുണ്ട്. ഞാൻ അന്ന് അബുദാബിയിൽ ആണ്. ഞാനും എൻ്റെ കൂടെ വർക്ക് ചെയ്യുന്ന ബാബുവും ഒരേ റൂമിലാണ് താമസം. ഒരു ദിവസം, അന്ന് രാത്രി ബാബു ദുബായിൽ നിന്നുള്ള ഫ്ലൈറ്റിൽ നാട്ടിലേക്കു പോകുന്നുണ്ട് . അവനെ അബുദാബിയിൽ നിന്നും ദുബായ് എയർപോർട്ട് വരെ കാറിൽ എത്തിക്കേണ്ട ചുമതല എനിക്കാണ്. കാരണം അന്ന് ഞങ്ങളുടെ കൂട്ടത്തിൽ UAE ഡ്രൈവിംഗ് ലൈസൻസ് എനിക്കെ ഉണ്ടായിരുന്നുള്ളൂ. ഏകദേശം രണ്ടു മണിക്കൂർ ആണ് ഡ്രൈവിംഗ് ടൈം .
പെട്ടെന്നാണ് അന്നുതന്നെ എനിക്കും നാട്ടിലേക്കു പോകേണ്ട ഒരു ആവശ്യം വന്നത്. ഐഡിയ!, കൂട്ടത്തിൽ ബാബുവിനു ഒരു സർപ്രൈസും കൂടെ കൊടുത്താലോ ?. “അവനറിയാതെ അവൻ്റെ ഫ്ലൈറ്റിൽ കേറണം. അതാണ് പ്ലാൻ.പക്ഷെ എങ്ങിനെ?”. ഇത്തിരി ബുദ്ധിമുട്ടാണ്. കാരണം ബാബു അഞ്ചാറ് വർഷം ആയി കൂടെ ഉള്ളവനും ഇത്തിരി ബുദ്ധിമാനും ആണെന്നാണ് പൊതുവേ ഉള്ള സംസാരം.അപ്പൊ അത്ര ഈസിയല്ല ബാബുവിന് സർപ്രൈസ് ഉണ്ടാകാൻ. എൻ്റെ ഒരുപാടു സ്ക്രിപ്റ്റ്കൾ പൊളിച്ചിട്ടുണ്ട് അവനും അവൻ്റെ ടീം സും . അതുകൊണ്ടു തന്നെ വെരി ഡിഫിക്കൽട് .
ലാപ്ടോപ്പെടുത്തു ഓൺലൈൻ ആയി അവൻ്റെ അതേ ഫ്ലൈറ്റിൽ ടിക്കറ്റ് തപ്പാൻ തുടങ്ങി. അപ്പൊ പുറകീന്നു ബാബുവിൻ്റെ ഒരു ചോദ്യം. “ങ്ങളെന്തിനാണ് ടിക്കറ്റ് നോക്കുന്നെ?”. ഇത്രപെട്ടെന്നു പിടിക്കപ്പെട്ടോ എന്ന് എനിക്ക് ഒരു സംശയം ഉണ്ടായി . ഞാൻ പറഞ്ഞില്ലേ അത്രക്കു ഭയങ്കരനാണ് അവൻ. “ഒന്നുല്ലേടാ.. വെറുതെ”, എന്നും പറഞ്ഞു ലാപ്ടോപ്പ് അടച്ചു വെച്ചു ഉറങ്ങുന്ന പോലെ കാണിച്ചു. അവൻ ബാത്‌റൂമിൽ പോയ സമയത്തു പെട്ടെന്ന് ടിക്കറ്റെടുത്തു വീണ്ടും അനങ്ങാതെ കിടന്നു .
പക്ഷെ ഇനി വളരെ കുറഞ്ഞ സമയം മാത്രം ബാക്കി . പോകുന്നതിനു മുൻപ് കൊറേ ടാസ്ക് തീർക്കാനുണ്ട് , കൂട്ടത്തിൽ ഈ സർപ്രൈസ് പ്ലാനും..
നാട്ടിലേക്ക് വരുന്ന വിവരം വൈഫിനെ മാത്രം വാട്സ് ആപ്പിൽ ടെക്സ്റ്റ് ചെയ്തു അറിയിച്ചു. ” അറിയിക്കാതെ വീട്ടിലെത്തിയാൽ എങ്ങാനും വീട്ടിൽ കേറ്റിയില്ലെങ്കിലോ?…” ഉടനെ അവളുടെ മറുപടി വന്നു “വാങ്ങിക്കാനുള്ള ലിസ്റ്റ് രൂപത്തിൽ. ഇനിയിപ്പോൾ അടുത്തുള്ള ലുലുവിൽ പോയി അതും മേടിക്കണം. റൂമിനടുത്തുള്ള ലുലു അഞ്ചു മിനിറ്റു ഡ്രൈവിംഗ് ദൂരത്തിൽ ആണ്. അതിനിടക്ക് ബാബു , “അവനും ലുലുവിൽ പോകണമത്രേ !”. കൂടാതെ അവൻ്റെ പെട്ടി കെട്ടാൻ സഹായിക്കണം. അവൻ്റെ കൂടെ മണി എക്സ്ചേഞ്ചിൽ നാട്ടിലേക്ക് പൈസ അയക്കാൻ പോണം. അങ്ങിനെ പോകുന്നതിന് മുൻപ് ചെയ്തുതീർക്കാൻ ഒരുപാട് ടാസ്കുകൾ ഉണ്ട് . എന്നാൽ ഫുൾ ടൈം കൂടെയുള്ള ബാബു അറിയാനും പാടില്ലതാനും.
ടാസ്കുകൾ ഓരോന്നായി ചെയ്യാൻ തുടങ്ങി. ആദ്യം എക്സ്ചേഞ്ച് വിസിറ്റ് തീർത്തു. പിന്നെ ബാബുവു മായി ലുലുവിൽ പോയി അവനു വേണ്ട സാധനങ്ങൾ മേടിച്ചു തിരിച്ചു റൂമിൽ വന്നു. പിന്നെ അവൻ്റെ പെട്ടി കെട്ടൽ . (ഞങ്ങൾക്ക് പണ്ട് ഒരു ബുക്സ്റ്റാൾ ഉണ്ടായിരുന്നു. അവിടെനിന്നു പെട്ടികൾ കെട്ടി എനിക്ക് കുറച്ചു പരിചയം ഉണ്ടായിരുന്നു. അതുകൊണ്ടു ആരെങ്കിലും നാട്ടിൽ പോകുമ്പോൾ അവരുടെ പെട്ടി കെട്ടാനുള്ള ഭാഗ്യം പൊതുവേ എനിക്കുള്ളതായിരുന്നു). അതിനിടക്ക് ഇപ്പൊ വരാം എന്ന് പറഞ്ഞു വൈഫിനുള്ള സാധനങ്ങൾ മേടിക്കാൻ വീണ്ടും ലുലുവിലേക്ക്. സമയമില്ലാത്ത സമയത്ത് രണ്ടു പ്രാവശ്യം ലുലുവിലേക്കുള്ള പോക്ക് കുറച്ചധികമായില്ലേ എന്നൊരു സംശയം., സർപ്രൈസിനുള്ള ഒരു പെടാപാട് . വൈഫിനു മേടിച്ച സാധനങ്ങൾ കാറിൽത്തന്നെ വെച്ചു റൂമിൽ ഒന്നുമറിയാത്തപോലെ തിരിച്ചെത്തി .
എൻ്റെ റെഡ് കളർ ഉള്ള കാലി പെട്ടി എടുത്തു ബാബുവിൻ്റെ കണ്ണുവെട്ടിച്ചു കാറിൽ കൊണ്ടുവന്നു കാറിൽ നിന്നുതന്നെ സാധനങ്ങൾ അതിൽ പാക്ക് ചെയ്യുക എന്നുള്ളതാണ് അടുത്ത ടാസ്ക്. പക്ഷെ വീണ്ടും പിടിക്കപ്പെട്ടു . “ങ്ങളെങ്ങോട്ടാണു പെട്ടിയുമായി !” , ഈ ബാബുവിനെകൊണ്ട് തോറ്റു . , “ഹേയ് ഇത് കാലി പെട്ടി ആണു. മനീഷിനു കൊടുക്കാനാണ് . നിന്നെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്യാൻ പോകുമ്പോൾ അവനു കൊടുക്കാമല്ലോ..കാറിൽ വെച്ചിട്ടു വരാം..”. എന്നിട്ടു പെട്ടി ഈസിയായി ഒന്ന് കറക്കി അതിൽ ഒന്നുമില്ല എന്നു തോന്നിപ്പിക്കാൻ വേണ്ടി !. ” . മനീഷ് ഞങ്ങളുടെ കൂടെ വർക്ക് ചെയ്യുന്നവനാണ് . ദുബായിലാണ് അവൻ ഉണ്ടാകാറ്. പിന്നേം ബാബു , “നമുക്ക് ഇറങ്ങുമ്പോൾ എടുത്താൽ പോരെ…”, ഇവനെക്കൊണ്ട് തോറ്റു . “മറന്നു പോയാലോ.. ഇപ്പൊത്തന്നെ കാറിൽ വെച്ചിട്ടു വരാം.”. വൈഫിനു മേടിച്ച സാധനങ്ങൾ ഒക്കെ ഇവൻ കാണാതെ അതിനകത്തു പാക്ക് ചെയ്യണം എന്ന എൻ്റെ സീക്രെട് ടാസ്കിനെ കുറിച്ച് ബാബുവിനറിയില്ലലോ.., പാവം ബാബു . എന്നാലും ഇങ്ങനെയുണ്ടോ… ചോദ്യങ്ങളോട് ചോദ്യം!.
ഇനി ഒരു ടാസ്ക് ഉള്ളത് ദുബായ് എയർപോർട്ടിൽ എത്തുന്നതിനു മുൻപ് ആദ്യം മനീഷിനെ കാറിൽ കയറ്റണം . അവനു ഡ്രൈവിങ് അറിയാം. കാർ ആരെയെങ്കിലും ഏല്പിച്ചാലല്ലേ എനിക്ക് എയർപോർട്ടിൽ നിന്നും നാട്ടിലേക്കു വരാൻ പറ്റൂ . അപ്പോൾ സ്വകാര്യമായി അവനെ ഫോണിൽ വിളിച്ചു പെട്ടെന്ന് നാട്ടിൽപോകുന്ന വിവരം അറിയിച്ചു. “ഞങ്ങൾ ഇന്ന സമയത്തു ദുബായിൽ അവൻ താമസിക്കുന്ന സ്ഥലത്തു എത്തും. ഞാൻ പെട്ടി തരാൻ വന്നപോലെ കാണിക്കും. പക്ഷെ ബാബുവിനെ എയർപോർട്ടിൽ ആകാൻ ഞാനുമുണ്ട് എന്ന് പറഞ്ഞു നീ കാറിൽ കയറണം. ഞാൻ വേണ്ട എന്ന് ചിലപ്പോൾ ഒരു ഷോ ക്കുവേണ്ടി പറയും. പക്ഷെ ഞാനുമുണ്ട് എന്ന് പറഞ്ഞു എങ്ങിനെയെങ്കിലും കാറിൽ കേറണം. കൂടുതൽ ചോദ്യങ്ങൾക്കു ഇപ്പോൾ സമയമില്ല.”. എന്നു പറഞ്ഞു ഫോൺ വെച്ചു . കാരണം അവനും ചോദ്യങ്ങളുടെ ഡിക്ഷണറി ആണ്. വെറുതെ എന്നെകൊണ്ട് കൂടുതൽ നുണ പറയിക്കാൻ!.
അങ്ങിനെ പ്ലാൻ ചെയ്ത സമയത്തുതന്നെ ഞങ്ങൾ ദുബായിലേക്ക് സ്റ്റാർട്ട് ചെയ്തു. ഞാനാണ് ഡ്രൈവ് ചെയ്യുന്നത് . പെട്ടെന്നൊരു സംശയം. ‘പടച്ചോനെ എൻ്റെ പാസ്പോർട്ട് എടുത്തിട്ടുണ്ടോ എന്ന് ..’, ഒന്ന് കാർ നിറുത്താതെ എങ്ങിനെ ചെക്ക് ചെയ്യും. ബാബുവിന് സംശയം തോന്നാനും പാടില്ലല്ലോ . കാറിലാണെങ്കിൽ ഫുൾ ടാങ്ക് പെട്രോളും. അല്ലെങ്കി അതൊരു കാരണം പറഞ്ഞു അടുത്ത പെട്രോൾ ബങ്കിൽ നിറുത്താമായിരുന്നു. “ബാബു നീ നിൻറെ പാസ്പോർട്ട് എടുത്തിട്ടില്ലേ “… ബാബു “യെസ് എടുത്തിട്ടുണ്ട് , ഡിക്കിലെ ബാഗിൽ ഉണ്ട് “, ഞാൻ കാർ നിറുത്താം . “നിനക്ക് എടുത്തിട്ടുണ്ടെന്ന് ഒന്നൂടെ ഉറപ്പിക്കാലോ ….”, ബാബു പിന്നേം. “നോ നീഡ് , ഞാൻ രണ്ടു പ്രാവശ്യം ഇറങ്ങുന്നതിനു മുൻപ് ചെക്ക് ചെയ്തിട്ടുണ്ട്…”, ഞാൻ പിന്നേം നിർബന്ധിച്ചു , പലരും പാസ്പോർട്ട് മറന്ന രണ്ടു മൂന്നു കഥകൾ പറഞ്ഞു കൊടുത്തു . “ന്നാലും ഒന്നൂടെ ചെക്ക് ചെയ്തുടെ … അവൻ പിന്നേം “വേണ്ടാ”. അവസാനം മനസ്സില്ലാ മനസ്സോടെ അവൻ സമ്മതിച്ചു. അവൻ കാറിൽ നിന്നും ഇറങ്ങി ഡിക്ക് തുറന്നു നോക്കുന്ന സമയത്തു അവൻ കാണാതെ ഞാനും എൻ്റെ ബാഗിൽ പാസ്പോർട്ട് എടുത്തിട്ടുണ്ട് എന്നു ഉറപ്പുവരുത്തി.
വീണ്ടും യാത്ര തുടർന്നു. “പോകുന്ന വഴിക്ക് മനീഷിനെ കാണാം. പെട്ടിയും കൊടുക്കാം” എന്ന് ബാബു കേൾക്കെ ചുമ്മാ പറഞ്ഞു. പിന്നേം ബാബു, “ങ്ങളു എന്നെ എയർപോർട്ടിൽ ആക്കി തിരിച്ചു വരുമ്പോൾ പെട്ടി കൊടുത്താൽ പോരെ “”. ശോ … ഇവനെക്കൊണ്ട് തോറ്റു . “അല്ലാ അവനു പെട്ടി വളരെ അർജൻറ് ആണത്രേ “, ആക്ചുലി ഞങ്ങളുടെ കൂട്ടത്തിൽ കൊറേ പെട്ടികൾ ഉള്ള ആളാണ് മനീഷ് , അവനിപ്പോ ഈ പെട്ടിയുടെ ആവശ്യം ഉണ്ടോ എന്ന് ന്യായമായും ബാബു ചിന്തിച്ചിട്ടുണ്ടാവും , ആ ….”.
മനീഷിന്റെ താമസ സ്ഥലത്തു കൃത്യസമയത്തു എത്തുന്നു. ഞാൻ ഡിക്ക് തുറക്കാനെന്ന വ്യാജേന പുറത്തിറങ്ങുന്നു. അപ്പോൾ മനീഷ് , പെട്ടി പിന്നീടെടുക്കാം ഞാനുമുണ്ട് എയർപോർട്ടിലേക്ക് എന്നും പറഞ്ഞു കാറിൽ കയറാൻ ശ്രമിക്കുന്നു. ഞാൻ വരേണ്ട എന്നു പറയുന്നു. പറ്റൂല ഞാൻ വരും എന്നു മനീഷും . അങ്ങിനെ സ്ക്രിപ്റ്റ് പ്രകാരം എല്ലാം നടന്നു. ഇതുവരെ ബാബുവിനുള്ള സർപ്രൈസ് അടിപൊളി.
പക്ഷെ അതിനു ശേഷമുള്ള യാത്രയിൽ മനീഷ് പറ്റിച്ചു . അവന്റെ എന്നോടുള്ള ഒരൊറ്റ ചോദ്യം . “അല്ലാ ങ്ങളെന്നാണ് തിരിച്ചു വരിക?”. എല്ലാം തീർന്നില്ലേ . മനീഷിനെ അഞ്ചു പ്രാവശ്യം കൊല്ലാനുള്ള ദേഷ്യം വന്നു എനിക്ക്. ബാബു ഇത് കേട്ടെങ്കിലും എന്തൊക്കെയോ പന്തികേട് തോന്നിയെങ്കിലും, എയർപോർട്ടിൽ എത്തുന്ന വരെ അവന് മനസ്സിലായില്ലാ എന്നാണ് എൻ്റെ വിശ്വാസം. ചെക്കിൻ ചെയ്യുന്ന സമയത്തു ബാബു എന്നോട് പറഞ്ഞു “ങ്ങളെ സമ്മതിച്ചു. ഇനിയും ഒരുപാടു സർപ്രൈസ് കൊടുക്കാനുള്ള കപ്പാസിറ്റി ങ്ങക്കുണ്ട് !”. ബാബുവിൻ്റെ ആ അപ്പ്രീസിയേഷൻ എനിക്ക് വല്യ ഒരു എനർജി ആയിരുന്നു. ഇനി അവൻ എന്നെ കളിയാക്കി പറഞ്ഞതാണെങ്കിലും !”.
സമ്മറി:- സർപ്രൈസിന് പ്ലാൻ ചെയ്യുമ്പോൾ ചെറിയ ടാസ്കുകൾ എടുക്കുന്നതാവും ആര്യോഗത്തിനു നല്ലത്. മറ്റുള്ളവരുടെ മനസ്സിൽ കേറി പറ്റാൻ നല്ലൊരു ഏർപ്പാടാണ് സർപ്രൈസ് ഉണ്ടാക്കൽ. എന്നാലും നമ്മളെ അറിയുന്നവർക്ക് സർപ്രൈസ് കൊടുക്കൽ അത്ര ഈസിയല്ല.